ബുധനാഴ്‌ച, നവംബർ 07, 2012

ഒറ്റമരം

                   ഒറ്റമരം

    നിവര്‍ന്നുനില്‍ക്കുന്ന

      ഒറ്റമരത്തെ,

      അത്

     എത്രവലുതായാലും

     പടര്‍ന്നുപന്തലിച്ചതായാലും

     കാതലുള്ളതായാലും

     കടപുഴക്കുക എളുപ്പമാണ്.

     ചില്ലകളില്‍

     കൂടുകൂട്ടിയും

     ശാഖകളിലൂഞ്ഞാലുകെട്ടിയും 

     തിമിര്‍ത്തവര്‍ക്ക്

     അപകടം മണത്തറിഞ്ഞ്

     രക്ഷനേടാം.

     ആത്മബന്ധം,

     വേര്‍പിരിയാന്‍

     തടസ്സമായവര്‍ക്ക്

    നിലത്ത്

    ഞെരിഞ്ഞമരാം.

   അപ്പോഴും

   ചാഞ്ഞുപോയ മരത്തിന്

   മുകളിലേക്ക്

   പലരും

   ഓടിക്കയറിക്കൊണ്ടിരിക്കും.

     

1 അഭിപ്രായം: